Abu Talib || History || Stars Of Universe ||
മുഹമ്മദുനബിയുടെ പിതൃവ്യനായിരുന്നു അബൂ താലിബ്. ശരിയായ പേര് അബ്ദു മനാഫ് ഇബ്നു അബ്ദുൽമുത്തലിബ് (അറബിൿ: أبو طالب بن عبد المطلب) എന്നാണ്. പിതാമഹനായ അബ്ദുൽ മുത്തലിബ് നിര്യാതനായപ്പോൾ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദര പുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. " പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അവസാനത്തിലായിരുന്നു അബൂ താലിബ് ൻ്റെ വഫാത്. ഹിജ്‌റയുടെ ഏതാണ്ട് 3 വര്‍ഷം മുമ്പ്. മുഹമ്മദ് നബി ﷺ യെ ദ്രോഹിക്കുന്നവരില്‍ നിന്നെല്ലാം അദ്ദേഹത്തെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തില്‍ കൂടുതല്‍ അദ്ദേഹത്തിന്റെ സഹായം മുഹമ്മദ് നബി ﷺ ക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും അബൂതാലിബ് തന്റെ ജനതയുടെ മതത്തില്‍ തന്നെയായിരുന്നു. ഈ അവസ്ഥയിലാണ് അബൂത്വാലിബ് മരണപ്പെടുന്നതും. സഈദുബ്‌നുല്‍ മുസയ്യബ്(റ) തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറയുകയാണ്: ''അബൂത്വാലിബിന്റെ മരണ സമയമായപ്പോള്‍ മുഹമ്മദ് നബി ﷺ അവിടെ ചെന്നു. അബൂജഹല്‍, അബ്ദുല്ലാഹിബ്‌നു അബീഉമയ്യത് തുടങ്ങിയവര്‍ അവിടെ ഉണ്ടായിരുന്നു. മുഹമ്മദ്‌നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു: 'അല്ലയോ പിതൃവ്യാ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. അല്ലാഹുവിന്റെ മുമ്പില്‍ അങ്ങേക്കുവേണ്ടി ഞാന്‍ സാക്ഷി പറയാന്‍ പറ്റുന്ന ഒരു വചനം.' അപ്പോള്‍ അബൂജഹലും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യതും ചോദിച്ചു: 'അല്ല, അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മതം കൈവിടുകയോ?' മുഹമ്മദ് നബി ﷺ അബൂത്വാലിബിന്റെ മുമ്പില്‍ കലിമത്ത് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, അവസാനം അബൂത്വാലിബ് അബ്ദുല്‍ മുത്ത്വലിബിന്റെ മില്ലത്തില്‍ എന്നു പറഞ്ഞു കൊണ്ടാണ് മരണപ്പെട്ടത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയാന്‍ അബൂത്വാലിബ് വിസമ്മതിച്ചു. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: 'അല്ലാഹുവാണ് സത്യം; എന്നോട് വിലക്കപ്പെടാത്തിടത്തോളം കാലം അങ്ങേക്കുവേണ്ടി ഞാന്‍ പാപമോചന പ്രാര്‍ഥന നടത്തുക തന്നെ ചെയ്യും.' അപ്പോള്‍ അല്ലാഹു തആല ഈ വചനം ഇറക്കി: ''ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല''(തൗബ: 113). അബൂത്വാലിബിന്റെ ഈമാന്‍ ഇല്ലാത്ത മരണത്തില്‍ മുഹമ്മദ് നബി ﷺ ക്ക് ഏറെ വിഷമം തോന്നി. അപ്പോള്‍ അല്ലാഹു ഈ വചനം അവതരിപ്പിച്ചു കൊടുത്തു: ''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വസ്വസ്വ്: 56)(ബുഖാരി: 3884. മുസ്‌ലിം: 24). അബൂഹുറയ്‌റ(റ) പറയുന്നു: ''മുഹമ്മദ് നബി ﷺ തന്റെ പിതൃവ്യനോട് പറഞ്ഞു: 'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. ഈ വചനം കൊണ്ട് അന്ത്യദിനത്തില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സാക്ഷി പറയാം.' അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു: 'ക്വുറൈശികള്‍ എന്നെ ആക്ഷേപിച്ചു പറയുമായിരുന്നില്ലെങ്കില്‍ നിന്റെ കണ്ണിന് ഞാന്‍ കുളിര്‍മ നല്‍കുമായിരുന്നു. അതായത് അബൂത്വാലിബിന് ഭയം തോന്നി എന്ന് അവര്‍ എന്നെക്കുറിച്ച് പറയും.' അപ്പോഴാണ് അല്ലാഹു മുകളില്‍ സൂചിപ്പിച്ച ആയത്ത് അവതരിപ്പിച്ചത് (മുസ്‌ലിം: 25). അബൂത്വാലിബ് മുഹമ്മദ് നബി ﷺ യെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. അബൂത്വാലിബ് മുസ്‌ലിമാകണമെന്നും മുഹമ്മദ് നബി ﷺ ആഗ്രഹിച്ചിരുന്നു. പക്ഷേ, അബൂത്വാലിബിന്റെ മനസ്സില്‍ മുഹമ്മദ് നബിയോടാണ് സ്‌നേഹം ഉണ്ടായിരുന്നത്; മുഹമ്മദ് നബിയുടെ മതത്തോടായിരുന്നില്ല. ഏതായാലും അബൂത്വാലിബ് അവിശ്വാസിയായി മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അലി(റ)യാണ് അദ്ദേഹത്തെ മറമാടിയത്. അബൂത്വാലിബിന്റെ പര്യവസാനം നരകമാണ്. പക്ഷേ, നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷയാണ് അബൂത്വാലിബിന് ഉള്ളത്. അതും മുഹമ്മദ് നബി ﷺ യുടെ ശുപാര്‍ശയുടെ ഭാഗമായിക്കൊണ്ടാണ് ലഭിക്കുക. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ) പറയുന്നു: അദ്ദേഹം മുഹമ്മദ് നബി ﷺ യോട് ചോദിച്ചു: 'നിങ്ങളുടെ പിതൃവ്യന് നിങ്ങളെക്കൊണ്ട് വല്ല ഉപകാരവും ലഭിക്കുമോ? അങ്ങേക്കുവേണ്ടി കോപിക്കുകയും അങ്ങയെ സംരക്ഷിക്കുകയും ചെയ്തിരുന്നല്ലോ.' അപ്പോള്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: 'അബൂതാലിബ് നരകത്തിന്റെ മുകള്‍തട്ടില്‍ ആയിരിക്കും. ഞാനില്ലായിരുന്നെങ്കില്‍ അബൂത്വാലിബ് നരകത്തിന്റെ ഏറ്റവും അടിയിലെ തട്ടില്‍ ആകുമായിരുന്നു' (ബുഖാരി:1883, മുസ്‌ലിം: 209). 'ഞാനില്ലായിരുന്നെങ്കില്‍' എന്ന മുഹമ്മദ് നബി ﷺ യുടെ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബിയുടെ ശുപാര്‍ശ ഇല്ലായിരുന്നെങ്കില്‍ എന്ന ആശയമാണ്. മറ്റൊരു ഹദീഥില്‍ ഇത് വ്യക്തമായി കാണുവാന്‍ സാധിക്കും. മുഹമ്മദ് നബി ﷺ യുടെ മുമ്പില്‍ തന്റെ പിതൃവ്യനെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അന്ത്യ ദിനത്തില്‍ എന്റെ ശുപാര്‍ശ അബൂത്വാലിബിന് ഫലം ചെയ്‌തേക്കാം. അങ്ങനെ നരകത്തിന്റെ മുകള്‍ ഭാഗത്ത് അബൂത്വാലിബിനെ ആക്കിയേക്കാം. അബൂത്വാലിബിന്റെ കാലുകളില്‍ പതിക്കുന്ന തീജ്വാല പോലും തലച്ചോറിനെ തിളച്ചു മറിക്കുന്നതായിരിക്കും.' (ബുഖാരി: 1885. മുസ്‌ലിം: 210). ഇബ്‌നുഅബ്ബാസി(റ)ന്റെ മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: നബി ﷺ പറയുന്നു: 'നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന ആളാണ് അബൂത്വാലിബ്. രണ്ടു ചെരിപ്പുകള്‍ അബൂത്വാലിബിന് ധരിക്കുവാന്‍ നല്‍കും. അത് ധരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ തലച്ചോര്‍ തിളച്ചു മറിയും' (മുസ്‌ലിം: 212)." #AbuTalib #starsofuniverse

മുആവിയ ഇബ്‌നു അബൂസുഫ്‌യാൻ | Shereef Right

ഫാത്തിമ ബീവി (റ) ചരിത്രം, ജനനം മുതൽ മരണം വരെ | FULL PART | FATHIMA BEEVI (R) HISTORY | YAAZ MEDIA

ഉമർ (റ) (01) | ഇരുണ്ട യുഗത്തിൽ | @JourneywithAnwar

നബി (സ) യുടെ പിതാവ് അബ്ദുല്ല (റ)| Sabiinspires|Sabi with Arakkal Ustad

ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം || Islam and Arabia || Bright Keralite

കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൾ അറബ് മീഡിയയുമായുള്ള അഭിമുഖം.

ASMR Best Triggers For Sleep Collection (No Talking) 3 Hours of Tapping & Scratching

അബൂത്വാലിബിന്റെ നിർഭാഗ്യവും ജൂത ബാലന്റെ ഭാഗ്യവും | Hussain Salafi | Short Video

ഇബ്രാഹീം നബി (അ) ചരിത്രം, Prophet Ibrahim Nabi (AS) History Malayalam, ഹജറുൽ അസ്‌വദ്, മഖാമു ഇബ്രാഹീം

അബൂ ത്വാലിബിന്റെ വീട്ടിലെ ജീവിതം| Musthafa Thanveer | Seerah Series | Episode 8

DAVID & GOLIATH | FULL MOVIE "NO ONE DARED" | 다윗과 골리앗 풀무비

അബൂ ലഹബ് & അബൂ ജഹ്ൽ | Shereef Right

1989 ലെ സമസ്ത പിളർപ്പ് നല്ലതിന് ഈ പറഞ്ഞതും ശരിയാണ്...!! Kuttabara usthad speech

മനുഷ്യത്വത്തിന്റെ ഗാഥകൾ | ഹിന്ദു + മുസ്‌ലിം ഐക്യം #rahuleaswar #hindu #muslim #kerala

സ്വർഗ്ഗം ഉറപ്പുനൽകപ്പെട്ട പത്തുപേർ (Part 4) | അലി ഇബ്‌നു അബി താലിബ് (റ) | By Arshad Tanur

Hz. Ali ve Amr b. Abdüvüd Hendek Gazvesi'nde Mübareze

നമ്മുടെ നബി,10 മണിക്കൂർ ദൈർഘ്യമുള്ള ചരിത്ര പഠനം | THE 10 HOURS BIOGRAPHY OF THE PROPHET MUHAMMAD (S)

Fatima al-Fihriya || The Woman Who Built The World's Oldest University || Star's of Universe

ഖുർആൻ പാഠശാല EP 47 || سورة المسد || അബൂലഹബിന്റെ ദാരുണമായ അന്ത്യം!!.|| ശാഫി സഖാഫി മുണ്ടമ്പ്ര

