ഹോർമുസ് വീണ്ടും അടച്ചു; യുഎസ്-ഇറാൻ ഏറ്റുമുട്ടൽ രൂക്ഷം, എണ്ണവില വീണ്ടും കുതിക്കുമോ?
#ddnewsmalayalam #Iran #USA #HormuzStrait #MiddleEast #WestAsia #DonaldTrump #USIranConflict #OilPrices പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനിനെതിരെ യു.എസ് ആക്രമണം ശക്തമാക്കിയതോടെ, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാന്‍റെ തിരിച്ചടി. യു.എ.ഇ, കുവൈറ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലെ യു.എസ് സേനാകേന്ദ്രങ്ങള്ക്കുനേരെയാണ് ആക്രമണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചതോടെ ആശങ്കയിലായി ലോകം. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചു. കടലിടുക്ക് അടച്ചതിനുപിന്നാലെ ഇറാനില്‍ യു.എസ് ആക്രമണം ശക്തമാക്കി ഹോര്‍മുസില്‍ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നര്‍ ഷിപ്പിന്‍റെ എന്‍ജിന്‍ റൂമിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കടലിടുക്കിന്‍റെ തീരത്തുള്ള ബന്ദര്‍ അബ്ബാസ്, സിരിക്, ബുഷെഹര്‍, എന്നീ നഗരങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യു.എസ് നടത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അനുവാദമില്ലാത്ത വഴിയില്‍കൂടി ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച ഒന്നിലേറെ കപ്പലുകളെയാണ് ആക്രമിച്ചതെന്നും ഇതിനുപിന്നാലെയാണ് കടലിടുക്ക് അടച്ചതെന്നും ഇറാന്‍ വെളിപ്പെടുത്തി. യു.എസ് അക്രമണം തുടര്‍ന്നാല്‍ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പും നല്‍കി. ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ അവര്‍ അതിനുള്ള വില നല്‍കുകയാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിലെത്തിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുകയെന്നതാണ് അജൻഡ. ഈ ചർച്ച തുടരവെയാണ് ഇപ്പോൾ ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്രമണ-പ്രത്യാക്രമണങ്ങൾ കണക്കിലെടുക്കാതെ യുഎസും ഇറാനും ചർച്ചകൾ തുടരാൻ സമ്മതിച്ചെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ഹോർമുസിലെ ബദൽപ്പാതയിലൂടെ പോയ കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതിനാൽ, ജൂൺ 17-ന് പ്രാബല്യത്തിലായ വെടിനിർത്തൽക്കരാർ അവസാനിച്ചെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്‍റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവര്‍ ഒമാനിൽ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയുടെ സംഘവുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ എണ്ണവിൽപ്പനയ്ക്കുമേലുള്ള ഉപരോധ ഇളവ് റദ്ദാക്കിയതുൾപ്പെടെയുള്ള യുഎസിന്‍റെ കരാർലംഘന നടപടികൾ പിൻവലിക്കുന്നതുവരെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാനെന്ന് വാർത്താ ഏജൻസി ഫാര്‍സ് റിപ്പോർട്ട് ചെയ്തു. അതിനിടെ, യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തന്‍റെ പിതാവിന്‍റെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നല്‍കി. അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് മുൻ പരമോന്നത നേതാവായ തന്‍റെ പിതാവ് അലി ഖമേനിയുടെയും കൂട്ടാളികളുടെയും വധത്തിന് പ്രതികാരം ചെയ്യുമെന്ന് മൊജ്തബ മുന്നറിയിപ്പ് നല്‍കിയത്. ഇറാൻ ചെയ്യാനിരിക്കുന്ന ഈ പ്രതികാരം അനിവാര്യമായും നടപ്പിലാക്കുമെന്ന് മൊജ്തബ പ്രസ്താവനയിൽ പറഞ്ഞു. ഇത് തന്‍റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ വ്യക്തിപരമായ സാന്നിധ്യത്തെ ആശ്രയിച്ചല്ലെന്നും 'ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ഈ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് മുജ്തബ ചൂണ്ടിക്കാട്ടി. അതേസമയം, യു,എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതി തയ്യാറാക്കിയതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഈ വിവരം അമേരിക്കയുമായി ഇസ്രായേല്‍ പങ്കുവച്ചതായും യു.എസ് മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേണലും സി,എന്‍.എനും റിപ്പോര്‍ട്ട് ചെയ്തു. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മസൈലുകൾ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു. അത്തരമൊരു നീക്കമുണ്ടായാൽ ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു ഇറാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണെന്നും ട്രംപ് വെളിപ്പെടുത്തി. #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook: / ddmalayalamnews

Live : Iran Attack on Kuwait, Qatar, Bahrain | ഗൾഫിനെ വിറപ്പിച്ച് ഇറാൻ | Zee Malayalam News

തലങ്ങും വിലങ്ങും പാഞ്ഞ് ഇറാന്റെ മിസൈലുകൾ; ടെഹ്‌റാനിൽ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു

അടിപൊളി പൂക്കി മൂർഖൻ, ഗ്ലാൻഡ് നിറയെ വെനം | Cobra Rescue by Vava Suresh | Snakemaster EP 1205

ഇറാൻ കളി മാറ്റി; കുറഞ്ഞ ആക്രമണം, കൂടുതൽ ആഘാതം | ട്രംപിന്റെ ശൃംഖല വളഞ്ഞു | Iran | Trump | Satellite

ഇറാന് പിന്നാലെ ഏഷ്യയിൽ പുതിയ സഖ്യം| Political Analysis|Debate Malayalam | NEWS INDIA MALAYALAM POINT

48 മണിക്കൂർ സമയം!| അമേരിക്കൻ താവളങ്ങൾ തരിപ്പണമാക്കി ഇറാൻ! ട്രംപിൻ്റെ തലയ്ക്ക് വൻ വില!

Lionel- Messi-life-പ്രപഞ്ചത്തിലെ ഒരേയൊരു ഇതിഹാസം..

Iran | Trump | Saudi മാറി ചിന്തിച്ചു തുടങ്ങി, സൗദിക്കെതിരെ ആക്രമണം നടത്താത്ത ഇറാന്‍ തന്ത്രം....

Dharmasthala : Vintage Collections - From Bikes to Airplanes I EP - 04 I Karnataka Western Ghats I

50 ലക്ഷം ഒരു പോക്ക് പോയി ? | The Dark Side of Modern Apartment Buying in Kerala, Flat vs House

കോടികൾ മുടക്കി കുടിയേറിയ ചിലരുടെ ജീവിതം ഇന്ന് ഇങ്ങനെ!

അന്വഷിക്കാനെത്തിയ MVD യുടെ കിളി പറത്തി, പുതിയ പിള്ളേരോടാ കളി @newsmankerala

2 servicemen dead after Iranian strikes in Jordan

വരും മണിക്കൂറുകൾ നിർണായകം| Political Analysis|Debate Malayalam| NEWS INDIA MALAYALAM POINT

Iran | Trump | ശക്തമായി തിരിച്ചടിച്ചെന്ന് Iran | | നിരവധി റീഫ്യൂവലിങ് എയര്‍ക്രാഫ്റ്റുകൾ തകര്‍ത്തു

IM:1261 | Is Trump intensifying the attacks? | Iran's attack in Iraq | News@Insights-IM

ഇറാനിലെ പാലങ്ങൾ, പോർട്ടുകൾ, റെയിൽവേ തകരുന്നു, ഹോർമുസ് നിയന്ത്രണം ഇറാനിൽ നിന്നും കൈവിടുന്നു

യുഎസിനെതിരെ ലോകം| Political Analysis|Debate Malayalam| NEWS INDIA MALAYALAM POINT

ഇന്ത്യ റഷ്യ ബന്ധം തകർന്നാൽ ഇന്ത്യ എന്ത് ചെയ്യും? മോദിയുടെ പ്ലാൻ How India survive without Russia?

